Tuesday, October 13, 2009

peoples' cafe

പീപ്പിള്സ് കഫേ !!!


ഈ പേരില് ഒരു ഹോട്ടല് ചേന്ദമംഗല്ലൂരിലുമുണ്ടായിരുന്നു എന്നറിയുന്ന എത്ര പേരുണ്ട് ഇതു വായിക്കുന്നവരില്. അറുപതുകളില് നാടന് മക്കാനികള് ചായക്കൊപ്പം 'പുട്ടും പഴവും കൂട്ടിക്കുഴച്ച് വിറ്റകാലം.
ആ കാലത്താണ് പുത്തന് രുചിഭേദങ്ങളുമായി 'പീപ്പിള്സ് കഫേ' എന്ന പേരില് കെ.ടി.സി. അബ്ദുറഹീം മാസ്റര് ആരംഭിച്ചത്. പേരുപോലെ പുതിയ ഭക്ഷണ വിഭവങ്ങളായിരുന്നു അവിടെയുണ്ടായിരുന്നത്. നൂല്പുട്ടായിരുന്നു പ്രധാന വിഭവം. പുട്ടില് നിന്ന് നൂല്പുട്ടിലേക്ക് മാറിയപ്പോള് ചേന്ദമംഗല്ലൂര്ക്കാര്ക്ക് സംഗതി പിടിച്ചില്ല. അവരെന്തോ മീന്പിടിക്കാനുളള 'ഇര' മാതിരിയുണ്ടെന്ന് പറഞ്ഞ് നൂല്പുട്ടിനെ കൈയ്യൊഴിഞ്ഞു. കൈയ്യൊഴിവ് പോലെ അവരുടെ കീശയും ഒഴിവായിരുന്നു.

റഹീം മാസ്റര് പുതിയ നമ്പര് ഇറക്കി 'ബിരിയാണി' ഇവിടെ കിട്ടും. ബിരിയാണി നല്ല രസമാണെന്ന് തിന്നവരോ അല്ലെങ്കില് അളിയന് തിന്നിട്ട് രസമുണ്ടെന്ന് പറഞ്ഞത് കേട്ടറിവോ ഉളള നാട്ടുകാരില് പലര്ക്കും കൊതിയായി. അന്ന് നല്ല ജനപ്രവാഹമായിരുന്നു 'പീപ്പിള്സ് കഫേയിലേക്ക്' കച്ചവടം പൊടിപൊടിച്ചു. എല്ലാവരും ബിരിയാണി കഴിച്ചു ഏമ്പക്കവും വിട്ട് 'കാശ് പിന്നെ തെരാട്ടോ' എന്നു പറഞ്ഞ് ഇറങ്ങി.
ദിവസങ്ങള് കഴിഞ്ഞിട്ടും 'തെര' പൊട്ടാത്തതിനാല് റഹീം മാസ്റര് പറ്റു പുസ്തകം കക്ഷത്തിലാക്കി ഹോട്ടലും പൂട്ടി പോയി. അറുപതുകളില് 'മക്കാനി'യെന്ന് മാത്രം വിളിച്ചുപോരുന്ന ഹോട്ടലിന് ഇംഗ്ളീഷ് പേരും പുതിയ രുചികളും സംഭാവന ചെയ്ത ഹോട്ടല് പൂട്ടാന് എന്തായിരിക്കും കാരണം?. ഉത്തരം ലളിതം നാട്ടുകാര് അവരനുഭവിച്ചു പോന്ന രുചികളില് നിന്നും ഒരുപാട് അന്തരം അതിനുണ്ടായിരുന്നു. നടാടെയാണ് അവര് നൂല്പുട്ട് കഴിച്ചിരുന്നത്. അവര്ക്ക് ദഹിച്ചിട്ടില്ല എന്നുപറയാന് പറ്റില്ല. എന്തു തിന്നാലും ദഹിക്കും; അത്രക്ക് ദാരിദ്യ്രമുണ്ടായിരുന്നു അന്ന് നാട്ടില്.
ഏത് ഹോട്ടലും വിജയിക്കണമെങ്കില് പൈസ കൊടുത്ത് ഭക്ഷിക്കാന് ആളുവേണം. ഭക്ഷണം മുന്തിയതാവുമ്പോള് പൈസയും കൂടുമല്ലോ. ഇന്നതല്ലല്ലോ സ്ഥിതി; ഗള്ഫ് ജീവിതവും പണവും പുതിയ വിഭവങ്ങളെ സ്വീകരിക്കാന് നാട്ടുകാരെ പ്രേരിപ്പിച്ചു. ചൈനീസ് - കോണ്ണ്ടിനെന്റല് വിഭവങ്ങളും, ഖുബ്ബൂസും, ഷവായയും, ഷവര്മയും, നരകത്തിലെ കോഴിയും, തന്തൂരിയും അവര്ക്ക് പഥ്യം. സമീപ പ്രദേശത്തോ ടൌണിലോ പുതിയ റസ്റോറന്റുകളും ഹോട്ടലുകളും തുറന്നാല് ചേന്ദമംഗല്ലൂരിലെ യുവാക്കള് അവിടെയെത്തി ഭക്ഷണം കഴിക്കും. കുഴപ്പമില്ല അല്ലെങ്കില് പോര എന്നിങ്ങനെ മാര്ക്കിടും. 'കുഴപ്പമില്ല' എന്ന മാര്ക്ക് ലഭിച്ച ഹോട്ടലുകള് നിലനില്ക്കുന്നു. 'പോര' എന്ന മാര്ക്ക് കിട്ടിയാല് പിന്നെ എത്ര എസ്.എം.സ് ലഭിച്ചിട്ടും കാര്യമില്ല ആ ഹോട്ടല് പൂട്ടുമെന്നത് സമീപകാല അനുഭവങ്ങള് സാക്ഷി.
കാരണം ചേന്ദമംഗല്ലൂര്ക്കാരുടെ മാര്ക്കിന് റിയാലിറ്റിഷോയിലെ 'സംഗതി ശരതിന്റെ' മാര്ക്കിന്റെ വിലയാണ്.


Thursday, August 20, 2009

ചെറുതെങ്കിലും ആശ്വാസകരം ഈ ഇടപെടല്‍


2009 ആഗസ്റ് 18 ന് മുക്കം ഗ്രാമപഞ്ചായത്തിലെ നോര്‍ത്ത് ചേന്ദമംഗല്ലൂരിലെ റോഡിലെ മരങ്ങള്‍ ലേലം ചെയ്യുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ 10 മണിക്ക് സ്ഥലത്തെത്തുകയും 700 രൂപ കെട്ടിവെക്കുകയും വേണം. പഞ്ചായത്തിന്റെ അറിയിപ്പാണിത്. കോഴിക്കോട് ജില്ലയിലെ മുക്കം പഞ്ചായത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ ഒന്നാണ് എന്റെ ഗ്രാമമായ ചേന്ദമംഗല്ലൂര്‍. മുക്കത്തുനിന്നും ചേന്ദമംഗല്ലൂരിലേക്കുളള 4 കിലോമീറ്റര്‍ വരുന്ന റോഡില്‍ നോര്‍ത്ത് ചേന്ദമംഗല്ലൂരില്‍ റോഡ് ഉയര്‍ത്തലും കലുങ്ക് നിര്‍മ്മാണവും 2 വര്‍ഷം മുമ്പ് നടന്നു. പതിവുപോലെ പിന്നീട് യാതൊരു തിരിഞ്ഞുനോട്ടവും ഉണ്ടായില്ല. പദ്ധതി ചുവപ്പുനാടയില്‍ റോഡ് കുളമായി. വെറും കുളമല്ല ഒന്ന് ഒന്നരകുളങ്ങള്‍. അപകടങ്ങള്‍ തുടര്‍ക്കഥ. ഗര്‍ഭിണികള്‍ ഇറങ്ങിനടക്കുന്നു. രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ യാത്രചെയ്യുന്ന റോഡ്. അധികൃതരുമായി സന്നദ്ധസംഘടന (സോളിഡാരിറ്റി പ്രവര്‍ത്തകര്‍) ബന്ധപ്പെട്ടു. റോഡ് സൈഡിലെ മരം മുറിക്കണം. പിന്നീട് അതിനുപിന്നാലെയായി അവര്‍.പലപ്പോഴായി ലേലം മാറ്റിവെച്ചു. അങ്ങനെ ആ സുദിനം വന്നെത്തി. മരം മുറിച്ചാലല്ലേ റോഡ് പണി നടക്കു. 18 ന് കാലത്ത് സ്ഥലത്തെ പ്രധാനപയ്യന്‍സ് എത്തി. 700 രൂപ കൊടുത്ത് പലരും ലേലത്തില്‍ പങ്കെടുത്തു. പിന്നെ ഒരു ഒത്തുകളിയാണ്. ആ കളിയാണ് സോളിഡാരിറ്റി പൊളിച്ചത്. മരം ലേലക്കാര്‍ പറഞ്ഞു നിങ്ങള്‍ വിളിച്ചെടുക്കുന്നത് എന്തിന്? ഞങ്ങള്‍ ഒത്തുവിളിക്കും അതില്‍ ചേര്‍ന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വിഹിതം തരാം. 28,000 രൂപ വിലയിട്ട മരങ്ങള്‍ക്ക് ആരും മുന്നോട്ട് വരാതെ പിന്നോട്ടടിച്ചപ്പോള്‍ പിന്നോട്ടടിച്ചതല്ല അതില്‍ ചിലതുണ്ടെന്ന് വേറെക്കാര്യം. സോളിഡാരിറ്റി ധീരമായി മരങ്ങള്‍ ലേലത്തില്‍ വിളിച്ചെടുത്തു. എന്നിട്ട് പ്രഖ്യാപിച്ചു. ഞങ്ങള്‍ക്ക് മരം ആവശ്യമുണ്ടായിട്ട് വിളിച്ചതല്ല, ഈ റോഡ് ഇനിയും മോക്ഷം ലഭിക്കാതെ ഇങ്ങനെ കിടക്കരുത്. ഉടന്‍ നിര്‍മ്മാണം ആരംഭിക്കാന്‍ വേണ്ടി ഞങ്ങള്‍ ഇടപെടുന്നു. മരം മാഫിയക്കാരുടെ നീക്കം പൊട്ടിപാളീസായി. പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ സോളിഡാരിറ്റിയെ അനുമോദിച്ചു. മരങ്ങള്‍ക്ക് സര്‍ക്കാരിട്ട വിലയില്‍ കുറച്ചധികം വിളിച്ചെടുത്തത് നടപടികള്‍ പെട്ടെന്ന് പൂര്‍ത്തയാക്കാനും സര്‍ക്കാരിന് നഷ്ടമില്ലാതാവാനും കാരണമാവുമെന്ന് പ്രത്യാശിക്കുന്നു. സോളിഡാരിറ്റിക്ക് വിപ്ളവാഭിവാദ്യങ്ങള്‍.

Monday, July 27, 2009

കൊങ്ങം ബെളളം

തലക്കെട്ടു കണ്ട് ഞെട്ടണ്ട, കൊങ്ങം ബെളളം എന്നാല്‍ വെളളപ്പൊക്കം എന്നത്രെ. ഞങ്ങളുടെ നാട്ടിലെ നാടന്‍ ഭാഷാശൈലിയാണ് കൊങ്ങംബെളളം എന്ന്. ഇത് എങ്ങിനെ വന്നു എപ്പോള്‍ വന്നു എന്നൊക്കെയറിയാന്‍ ഭാഷാ പണ്ഠിതരെ സമീപിക്കുമല്ലോ. മഴക്കാലങ്ങളില്‍ തുടര്‍ച്ചയായി മൂന്നാലു ദിവസം മഴപെയ്താല്‍ ചേന്ദമംഗല്ലൂരെന്ന കൊച്ചു ഗ്രാമം വെളളത്തിനടിയിലാവും. ചേന്ദമംഗല്ലൂര്‍ അങ്ങാടിക്കടുത്തുളള പുല്‍പറന്പ് എന്ന പ്രദേശം ഇരുവഴിഞ്ഞിപ്പുഴയുടെ വിതാനത്തിന് താഴെയാണ് സ്ഥിതിചെയ്യുന്നത്. ഇടക്കിടെ വെളളം കയറുന്ന ഈ പ്രദേശത്ത് യാത്രാദുരിതം കീറാമുട്ടിയായതിനാല്‍ ഏറെനാളത്തെ മുറവിളിക്കുശേഷം ഇത്തവണ റോഡ് അല്‍പം ഉയര്‍ത്തി. പക്ഷേ, കൊങ്ങംബെളളം റോഡിനേക്കാളും ഉയര്‍ന്നു. അതങ്ങനെയാണ് ഇതിനുമുന്പും റോഡ് ഉയര്‍ത്തിയപ്പോഴും വെളളം അതിനനുസരിച്ച് ഉയരാറുണ്ട്. യാത്രാക്ളേശവും അല്ലറചില്ലറ ബുദ്ധിമുട്ടുണ്ടാവുമെങ്കിലും നാട്ടുകാര്‍ ആരും കൊങ്ങംബെളളത്തെ ശപിക്കാറില്ല.
കൂടുതല്‍ കൊങ്ങംബെളള വിശേഷങ്ങളുമായി വീണ്ടും കാണാം.... കാണണം.

Monday, June 22, 2009

വെറുതെ അഥവാ ചുമ്മാ

ഒരുപാട്‌ ഇഷ്ടങ്ങള്‍ ഉണ്ട് . എല്ലാം തുറന്നു എഴുതണം എന്നും ഉണ്ടായിരുന്നു.. ബട്ട്‌ , അഥവാ പക്ഷെ , മാധവി കുട്ടി ക്ക് കിട്ടിയ സ്നേഹം പോലെ എന്നെയേം മലയാളികള്‍ .. വേണ്ട , ന്താന്‍ ആയിട്ടു ഒരു മികച്ച എന്റെ കഥ നിങ്ങള്‍ വായികേണ്ട...
എന്നാലും ചിലത് എഴുതാതിരിക്കാന്‍ പറ്റുന്നില്ല... എന്താണെന്നല്ലേ.. കാത്തിരിക്കുക... ക്ഷമയോടെ....ഒരല്പം ഇഷ്ടത്തോടെയും...